തൃശ്ശൂരിലെ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സിലെ ഒരു വര്‍ഷത്തെ പഠനം കഴിഞ്ഞ് പരീക്ഷ എഴുതി.ആദ്യം കിട്ടിയത് എഞ്ചിനീയറിങ്ങിനായിരുന്നു, വയനാട് ഗവ: എന്‍ജിനീയറിങ് കോളേജില്‍ .എനിക്കാണെങ്കില്‍ കണക്കും ഫിസിക്സും പണ്ടേ ചതുര്‍ത്ഥിയാണ്. ഡിഗ്രിയ്ക്ക് ഫിസിക്സ് പഠിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തൃശ്ശൂരില്‍ പോയത് തന്നെ. സ്റ്റാറ്റിക്സും മെക്കാനിക്സും ഗ്രാഫിക്സുമെല്ലാം ചേര്‍ന്നു എന്നെ വട്ടാക്കി.പോരെങ്കില്‍ മാത്സും. ഇന്റെഗ്രേഷന്റെ ചിഹ്നം കാണുന്നതേ എനിക്ക് അലെര്‍ജി ആയിരുന്നു. ഏതായാലും രണ്ടു മാസം കഴിയുമ്പോഴേക്ക് ഹയര്‍ ഓപ്ഷന് വന്നു,എനിക്ക് ആയുര്‍വേദം കിട്ടുകയും ചെയ്തു. അങ്ങനെ 2003 ഒക്ടോബറില്‍ കണ്ണൂര്‍ ഗവ:ആയുര്‍വേദ കോളേജില്‍ കാല് കുത്തി.ഒന്നര വര്‍ഷം കഴിഞ്ഞു മാത്രമേ പരീക്ഷ വരൂ എന്നത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് കോളേജില്‍ ആഘോഷങ്ങള്ക്കൊന്നുംഒരുകുറവുമുണ്ടായിരുന്നില്ല.ആര്‍ട്സ് ഡേ, ഹൗസ് സര്‍ജന്‍സ് ഡേ,യൂണിയന് ഇനോഗുറേഷന് ,ഫൈന്‍ ആര്‍ട്സ് ഇനോഗുറേഷന്, എല്‍ എച് ഡേ ,എം എച് ഡേ ......ഇതിനിടയിലാണ് ആയുര്‍ഫെസ്റ്റ്(സംസ്ഥാനതലത്തില്‍ ആയുര്‍വേദ കോളേജുകളുടെ കലോത്സവം) വരുന്നത്. 2004ഓഗസ്റ്റിലാണ് ആയുര്‍ഫെസ്റ്റ്. രണ്ടു മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രാക്ടീസ് തുടങ്ങി. രചനാ മത്സരങ്ങള്‍ക്കായി സ്ക്രീനിംഗ് നടക്കുന്നുണ്ടായിരുന്നു. നൃത്തം, അഭിനയം,സംഗീതം തുടങ്ങിയ സുകുമാര കലകളുമായി യാതൊരു ബന്ധവുമില്ലാത്ത ഞങ്ങള്‍ ചിലരൊക്കെ പേപ്പറും പേനയുമായി അവിടെ ഹാജരായി.കൂടെ ഒരു സ്ക്രീനിംഗ് പോലും വിടാതെ എല്ലാത്തിനും കയറുന്ന ഒരു സഹപാഠിയും.കവിത, കഥ,എസ്സേ ,ചിത്രരചന -എല്ലായിടത്തും കക്ഷിയെ കാണാം. പെന്‍സില്‍ ഡ്രോയിംഗ് നടക്കുന്ന ക്ളാസ്സ് മുറിയാണ് രംഗം.മത്സരം കഴിഞ്ഞ ശേഷം മറ്റു കുട്ടികള്‍ മുറിയില്‍ കയറി ചിത്രങ്ങള്‍ കാണുകയാണ്. മത്സരത്തിന്റെ വിഷയം 'ഗുരുകുലം' ആയിരുന്നു.നമ്മുടെ കഥാനായകന് വരച്ച ചിത്രം ഒരു ഹിറ്റായി മാറി-ഒരു ആല്‍മരത്തിനു ചുവട്ടില്‍ ഉപ്പിലിട്ടുണക്കിയ പരുവത്തിലുള്ള ഒരു ഗുരുവും അതേ ശരീരപ്രകൃതിയോടു കൂടിയ കുറെ ശിഷ്യന്മാരും, കുറച്ചു ദൂരെ ഒരു ഓലപ്പുര (അത് ആശ്രമമാണത്രേ !), അതിന്റെ മുറ്റത്ത് പട്ടിയെപ്പോലുള്ള ഒരു ജീവിയും അതിന്റെ കുഞ്ഞും (ആശ്രമത്തിലെ പശുവും കിടാവുമാണ് അതെന്നു അവന് പിന്നീട് പറഞ്ഞു തന്നു!!). എങ്കിലും ചിത്രത്തിന്റെ ഹൈലൈറ്റ് ഇതൊന്നുമായിരുന്നില്ല .ഓലപ്പുരയിലേക്ക് ഒരു ബോര്‍ഡ് -'ഗുരുഗുലം'-ഒരു ആരോമാര്‍ക്കും കക്ഷിയുടെ അടുത്ത മത്സര ഇനം കവിതാരചന ആയിരുന്നു ,വിഷയം 'ഘടികാര സൂചികള്‍'.പെട്ടെന്ന് തന്നെ എഴുതിത്തീര്‍ത്ത് ആള് പുറത്തിറങ്ങി, അതേ സമയം നടക്കുന്ന മറ്റൊരിനത്ത്തില് പങ്കെടുക്കേണ്ടതാണ്.മേശപ്പുറത്തു വച്ചിട്ടു പോയ പേപ്പര്‍ റൂമില്‍ നിന്നിരുന്ന സാര്‍ എടുത്തു വായിക്കുന്നത് കണ്ടു ,ഞെട്ടുന്നതും .കാര്യമറിയാനായി മത്സരം കഴിഞ്ഞപ്പോള്‍ ആരോ അതെടുത്തു നോക്കി.കവിതയുടെ തുടക്കം:''ഞാന്‍ അവളെ പുണര്‍ന്നപ്പോള്‍ ഘടികാര സൂചികള്‍ നിശ്ചലമായി'' മലയാളം കഥാരചനയിലായിരുന്നു അടുത്ത പ്രകടനം.അത് വായിച്ച ഒരു സുഹൃത്ത് വന്ന് കഥാ സാരം പറഞ്ഞു തന്നത് ഇങ്ങെനയായിരുന്നു :''ഒരു ബലാത്സംഗം,ഒരു ഗര്‍ഭച്ഛിദ്രം, ഒരു കുഞ്ഞിക്കാല് '' (ഗര്‍ഭച്ഛിദ്രത്തിനു ശേഷം കുഞ്ഞിക്കാല് എവിടെ നിന്നു വന്നെന്നറിയില്ല ) ഇതേ സമയത്ത് ഓണ്‍ സ്റ്റേജ് മത്സരങ്ങളുടെ പ്രാക്റ്റീസ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു.പ്രത്യേകിച്ച് നാടകത്തിന്റെ.മതഭ്രാന്ത് വര്‍ഗീയ ലഹളയിലേക്കും സര്‍വനാശത്തിലേക്കും നയിക്കുന്നതാണ് കഥ.നാടകത്തിന്റെ പേര് 'അന്ധത'. നായകന്റെ പേര് മുഹമ്മദ് ,ഞങ്ങളുടെ ഒരു സഹപാഠിയാണ് ആ വേഷം ചെയ്യുന്നത്.നായിക പാര്‍വതി ,ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനി ചെയ്യുന്നു.പിന്നെ ഇവരുടെ മക്കളായി രണ്ടു സീനിയര്‍ വിദ്യാര്‍ഥികള്‍.കൂടാതെ നാല് പപ്പെറ്റ്സും.നാടകം സംവിധാനം ചെയ്യുന്നത് പുറത്തു നിന്നൊരാളാണ്.വികാര തീവ്രമായ ഡയലോഗുകളും സംഘര്‍ഷാത്മകമായ രംഗങ്ങളും.ദിവസവും നിരത്താതെ പരിശീലനം, പപ്പെറ്റ്സ് പോലും.ഞങ്ങളൊക്കെ മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് മുഴുവന്‍ സമയവും.എന്തുവന്നാലും നാടകത്തിനു നമുക്ക് തന്നെ ഒന്നാം സ്ഥാനം എന്ന് എല്ലാവരും ഉറപ്പിച്ചു. അങ്ങനെ കാത്തുകാത്തിരുന്ന ആയുര്‍ഫെസ്റ്റ് എത്തി.തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ വച്ചാണ് മത്സരങ്ങള്‍.പരിയാരത്ത് നിന്ന് കുറച്ചു പേര് രാത്രി കോളേജ് ബസ്സില്‍ യാത്ര പുറപ്പെട്ടു.ബാക്കിയുള്ളവര്‍ രാവിലെ പയ്യന്നൂരില്‍ നിന്ന് പരശുരാം എക്സ്പ്രെസ്സിനും.12,13,14,15 തീയതികളിലായിരുന്നു ആയുര്‍ഫെസ്റ്റ് . അവിടത്തെ പഴയ എം എച്ച് ലാണ് ഞങ്ങള്‍ക്ക് താമസിക്കേണ്ടി വന്നത്.രണ്ടു മെയിന്‍ സ്റ്റേജുകളിലെക്കും മാറി മാറി ചെന്ന് ഞങ്ങള്‍ സ്വന്തം കോളേജിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ചിലയിനങ്ങളിലൊക്കെ ഞങ്ങള്‍ക്ക് സമ്മാനം കിട്ടുകയും ചെയ്തു. 14 നു രാത്രിയായിരുന്നു നാടക മത്സരം.പതിവ് പോലെ പ്രോത്സാഹനത്തിനായി ഞങ്ങളുമുണ്ട്.നാടകത്തിന്റെ പേര് അനൌണ്സ് ചെയ്തു-''അന്ധത'' . അതിനു ശേഷം എന്താണ് സംഭവിച്ചതെന്നു ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലായില്ല.ലൈറ്റും സൌണ്ടും ഡയലോഗുകളും തമ്മിലുള്ള ബന്ധമെന്താണെന്നു ഒരാള്‍ക്കും മനസ്സിലായില്ല.ഇതേതു കോളേജിന്റെ നാടകമാണെന്ന് പലരും ചോദിച്ചു തുടങ്ങി .ഞങ്ങള്‍ മിണ്ടിയില്ല.ഇതിനിടെ ഞങ്ങളുടെ രണ്ടു സീനിയര്‍ ചേട്ടന്മാര് പരസ്പരം ഇതേ ചോദ്യം ഉറക്കെ ചോദിക്കുന്നത് കേട്ട് ഞങ്ങള്‍ ഞെട്ടി. 15ന് രാവിലെ എഴുന്നേറ്റപ്പോള്‍ തൊട്ടടുത്തുള്ള സ്കൂളില്‍ ആഘോഷം.എന്താണെന്ന് ആദ്യം മനസ്സിലായില്ല.പലരും പല ഊഹങ്ങളും പറഞ്ഞു .പിന്നീടാണ് ബോധോദയമുണ്ടായത് ,ആഗസ്റ്റ് 15!.കുറെ ദിവസങ്ങളായി ആയുര്‍ഫെസ്റ്റ് തലയ്ക്കു പിടിച്ചിരിക്കുകയായിരുന്നെന്നു മാത്രവുമല്ല പുറം ലോകവുമായി ബന്ധവുമില്ല.എന്തായാലും ഈ അബദ്ധം ഞങ്ങള്‍ ആരോടും പറഞ്ഞില്ല.രാത്രി സമാപന സമ്മേളനം നടന്നതിനു ശേഷം മടക്കയാത്ര ആരംഭിച്ചു .ബസ്സില്‍ നിശ്ശബ്ദതയായിരുന്നു.''എല്ലാം പോയില്ലേടേ, ഇനിയെന്ത് ''? എന്ന് സാര്‍ . കുറച്ചു കഴിഞ്ഞപ്പോഴേക്കും മിക്കവരും ഉറങ്ങി.വഴിയില്‍ കോട്ടക്കലും കോഴിക്കോടും വടകരയിലുമൊക്കെ ചിലരൊക്കെ ഇറങ്ങി.ബാക്കിയുള്ളവര്‍ ഉറക്കം തന്നെ .അതിനിടെ ഉറങ്ങാതിരിക്കുകയായിരുന്ന രണ്ടു സീനിയേഴ്സ് നാടകത്തെ കുറിച്ച് പറയുന്നത് കേട്ടു -''അപ്പോള്‍ പാര്‍വതി:എന്താണു മുഹമ്മദ് നീ പറയുന്നത് ?'' അപ്പോള്‍ മുഹമ്മദ്:പാര്‍വതീ നമുക്കെന്താണ് സംഭവിക്കുന്നത്?''
അന്ന് ആയുർഫെസ്റ്റിനു തിരുവനന്തപുരം പയലുകളെയും കൊണ്ട് ഞാനും ഉണ്ടായിരുന്നു!
ReplyDeleteഈ നാടകം കണ്ടു. വട്ടായിപ്പോയി!
പിന്നെ “അതിന്റെ മുറ്റത്ത് പട്ടിയെപ്പോലുള്ള ഒരു ജീവിയും അതിന്റെ കുഞ്ഞും” അത് കലക്കി!
(സർവ എന്നടിക്കുമ്പോൾ ശരിയായി വരുന്നില്ലെങ്കിൽ സർ കഴിഞ്ഞ് ഒരു സ്പെയ്സ് ഇട്ട് ആദ്യം അടിക്കുക. പിന്നീട് ആ സ്പെയ്സ് ഒഴിവാക്കുക)
സർ വ സർവ
ReplyDeleteപാർ വതി പാർവതി
ഇവിടെ വന്നു വായിച്ചതിനു നന്ദി സർ
ReplyDeleteതിരക്കിട്ട് പോസ്റ്റിയതു കൊണ്ടാവാം അക്ഷരതെറ്റുകള്‍ ഒരു പാട് ,അത് പോലെ വാക്കുകള്‍ പലതും അകന്നു നില്ക്കുന്നു, വായനാസുഖം കുറക്കുന്നു ഈ പോസ്റ്റ് . തുടര്‍ന്നും എഴുതുക.
ReplyDeleteഅഭിപ്രായത്തിനു നന്ദി. ശ്രദ്ധിക്കാം
ReplyDelete''അപ്പോള്‍ പാര്‍വതി:എന്താണു മുഹമ്മദ് നീ പറയുന്നത് ?'' അപ്പോള്‍ മുഹമ്മദ്:പാര്‍വതീ നമുക്കെന്താണ് സംഭവിക്കുന്നത്?''
ReplyDeleteകലക്കി ട്ടോ ...
വീണ്ടും വരാം , സസ്നേഹം ,
ആഷിക് തിരൂർ
നന്ദി
ReplyDeleteഹ.. ഹ.. എനിക്കും ഉണ്ട് ഇതുപോലെ കുറെ നാടകസ്മരണകള്‍,..
ReplyDeleteഅക്ഷരത്തെറ്റ് ഒരു ക്രൂരതയാണ്.. അടുത്ത പോസ്റ്റില്‍ അല്ല, ഇത് ഇപ്പോള്‍ തന്നെ തിരുത്തൂ,,..
നന്നായിട്ടുണ്ട് ചേച്ചീ ...അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണേ... :)
ReplyDelete