ആയിരത്തൊന്നു രാവില്‍ ഞാന്‍ കഥയായീ കിനാവുമായ് നിറയും മൊഴിയായും നിന് മനസ്സിന് വാതില്‍ മുട്ടി ഞാന്‍ നമുക്കായ് കാടുകള്‍ പൂത്തൂ മഞ്ഞുതിര്ന്നൂ കിനാക്കളില്‍ പിന്നെ നീ കണ്ണനെത്തേടും രാധയായീ , മറന്നുവോ? നിലാവില് ചമ്പകം പൂക്കും സുഗന്ധം വാഴ്വിലാകവേ നിറയുന്നൂ , പകര്‍ന്നൂ നിന് പ്രണയം വീഞ്ഞു പോലെ നീ തുളുമ്പീ ചഷകം , അന്നു മറന്നൂ നമ്മെ നാം സ്വയം പ്രണയം വഴിയും കാലം മാത്ര പോലെ കടന്നു പോയ് മഥുരയ്ക്കല്ല നീ പോയ് , എന്‍ വിരഹം എരിവേനലായ് തിരികെ വരുമെന്നൊന്നും വാക്കു തന്നതുമില്ല നീ മഴ പെയ്യും മേഘമായ് നിന് മിഴികള്‍ വിരഹാതുരം പടരുന്നൂ മിന്നല്‍ പോലെന്‍ മനസ്സില്‍ വിരഹസ്മൃതി തുളുമ്പീ മിഴിനീര് വീണു പ്രണയം, നമ്മള് തങ്ങളില്‍ പറഞ്ഞൂ - മാറ്റു കൂട്ടുന്നൂ വിരഹം ഏതൊരന്പിനും ഓര്ത്തതില്ലിത്രയൊന്നും നാം വിരഹം വേദനാകരം നിറയുന്നൂ പ്രളയം പോല്‍ നി- ന്നോര്മ്മയെന് ഹൃത്തിലാകവേ അത്രമേലാഴമേറും നിന് സ്നേഹമെന് വാഴ്വിലാകവേ പടരുന്നൂ, അറിവൂ നിന്നെ ഉയിരില്‍ ; ഉടല് നീളെയും കുറിച്ചത്രേ മുഹൂര്‍ത്തം ; നിന് സ്വയംവര മഹോത്സവ- മടുത്തൂ രഥവേഗങ്ങള്‍- ക്കൊപ്പമെത്താന്‍ കുതിക്കയായ് മോഹാവേഗം, ക്ഷണമില്ലെ- ന്നൊരുമാത്ര മറന്നു ഞാന്‍ നിനക്കായ് കന്യകേ ഞാന്‍ നൂ- റായിരം വില്ലൊടിച്ചിടാം മൂന്നു ലോകത്തിലും ചെന്നേ- തിന്ദ്രനെയും ജയിച്ച്ചിടാം അറിയാ, മെങ്കിലും നിന്നെ- യെനിക്കായ് നല്കുകില്ലവര് ഹസിച്ചീടാം വെറും ഭ്രാന്ത- മോഹമെന്നേ പുലമ്പിടാം ''കന്യയെ കന്യയോ വേള്‍ക്കാന്‍ ''!! നടുങ്ങാം കാതു പൊത്തിടാം ആയിരം നാവുകള്‍ മന്ത്ര- മോതിയുച്ചാടനത്തിനായ് എന്റെ സ്നേഹത്തെ നിന്നില്‍ നി- ന്നൊഴിപ്പിച്ചൂ , ജയിച്ചവര്‍ അലയുന്നെന്‍ പ്രണയം രാവും പകലും നിന്റെയോര്‍മ്മയില്‍ എരിയും വെയിലെന്‍ തപ്ത- നിശ്വാസം , അറിയുന്നുവോ
alignment എന്തോ പിശകുള്ളത് പോലെ.. വായിക്കാന്‍ ബുദ്ധിമുട്ടി.. എങ്കിലും വരികള്‍ കൊള്ളാം.. :)
ReplyDeleteനന്ദി
ReplyDeleteOK. LIKE ........WORDS.
ReplyDeleteഹമ്മേ...! തപിക്കുന്ന വാക്കുകൾ... മൂര്‍ച്ചയുള്ള പ്രയോഗം...
ReplyDeleteനന്ദി
Delete